Wednesday, October 2, 2019

യാക്കോബായവിശ്വാസികൾ യാഥാർഥ്യങ്ങളിലേക്കു മടങ്ങിവരുക



യാക്കോബായവിശ്വാസികൾ യാഥാർഥ്യങ്ങളിലേക്കു മടങ്ങിവരുക

ഒരു കാരണവശാലും ജയിക്കുവാനാകാത്ത കേസുകൾക്കുവേണ്ടി പാവം വിശ്വാസികളെ  പിഴിയുകയാണ് യാക്കോബായ  നേതൃത്വം .അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന ഒരു സഭയാണ്  ഇന്ത്യൻ ഓർത്തഡോൿസ് സഭ .714 കോടിയാണ്. IOC യുടെ 2019 -20 ബഡ്‌ജറ്റ്‌. പതിറ്റാണ്ടുകൾ കൊള്ളയടിക്കപ്പെട്ട അതിൻറെ പള്ളികൾ തിരികെ വരുമ്പോൾ, ഇത് 1500 കോടിയിലേക്കു അതിവേഗം വളരും. അതിനു കണക്കും അംഗീകൃത ഓഡിറ്റുമുണ്ട്‌.  നല്ല  നിലയിൽ പ്രവർത്തിക്കുന്ന അനേകം വിദ്യാഭ്യാസ സ്ഥാപനങ്ങളും ,  ആതുരാലയങ്ങളും  ഇന്ത്യയൊട്ടാകെ ജീവകാരുണ്യ പ്രവർത്തനങ്ങളും  ഉണ്ട്. സാമൂഹ്യ പ്രതിബദ്ധമായ പരിപാടികൾ ഉണ്ട്, വികസന പദ്ധതികൾ ഉണ്ട്. അത് ലോകതലത്തിൽ അംഗീകരിക്കപ്പെടുന്നുണ്ട്.വിഘടിച്ചു നിൽക്കുന്ന ഒരു  സാധാരണ വിശ്വാസി നഷ്ട്ടപ്പെട്ടതല്ലാതെ എന്താണ് നേടിയത്?
ഓർത്തഡോക്സ്- യാക്കോബായ വിഭാഗങ്ങൾ തമ്മിലുള്ള തർക്കം ഓർത്തഡോക്സുകാർ കോടതിവിധിയുടെയും വിധി നടപ്പിലാക്കാൻ ബാധ്യതയുള്ള സർക്കാരിന്റെയും പിൻബലത്തോടെ പള്ളിയിലും യാക്കോബായക്കാർ തെരുവിലും കുർബാന അനുഷ്ഠിക്കുന്നിടത്തെത്തിയിരിക്കുന്നു. ഒരേ മാംസത്തിന്റെയും രക്തത്തിന്റെയും അംശികളായ  രണ്ടുകൂട്ടരുടെ അവസ്ഥ  ഇന്ന് വ്യത്യസ്തമാണ്.മലങ്കര നസറാണി മനസിലാക്കേണ്ട കാര്യം ഉണ്ട് സുപ്രീം കോടതി ഒന്നാവാനുള്ള ഒരവസരം ആണ് തന്നിരിക്കുന്നത് ഇവിടെ തോൽവിയോ പരാജയമോ ഇല്ല യോജിച്ചാൽ രണ്ടുകൂട്ടത്തിലും ഉള്ള വിശ്വാസികൾക്ക് നേട്ടം മാത്രമേ ഉണ്ടാവു സഭ ഒന്നായിരുന്നപ്പോൾ ഉണ്ടാക്കിയ പലതും ആണ് ഇന്നും സഭയ്ക്കുള്ളത് എന്നും മനസിലാക്കണം ഒന്നായാൽ മലങ്കര നസറാണി കൾ സമൂഹത്തിലെ ഒരു അവഗണിക്കാനാവാത്ത വിഭാഗം ആയി മാറും എല്ലാ രാഷ്ട്രീയ കാർക്കും മാത്രവുമല്ല പരസ്പരം കലഹിച്ചു വെറുതെ വക്കീലന്മാർക്കും പോലീസ് കാർക്കും കൊടുക്കുന്ന പണം എന്തേലും നല്ല കാര്യങ്ങൾക്കായി ഉപയോഗിക്കുകയും ചെയ്യാം.മലങ്കര നസ്രാണികൾ ഒന്നിച്ചാൽ അതൊരു വലിയ ശക്തിയാണ് അതിനെ ഭയക്കുന്നവർ അതുകൊണ്ടു അതൊരിക്കലും സംഭവിക്കാതിരിക്കാൻ എന്ത് കുത്തിത്തിരിപ്പിനും ശ്രമിക്കും ആലോചിച്ചു നല്ലവണ്ണം ആലോചിച്ചു തീരുമാനങ്ങളെടുക്കുക.

പ്രൊഫ്.ജോൺ കുരാക്കാർ

No comments:

Post a Comment